കോഴിക്കോട്: ക്ഷാമ ബത്ത സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നും കാലതാമസമില്ലാതെ നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആറു ഗഡുക്കളായി 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്.

മുന്‍കാല പ്രാബല്യം നിഷേധിച്ചതിലൂടെ 117 മാസത്തെ കുടിശ്ശിക കവര്‍ന്നെടുത്തിരിക്കയാണ്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ കേരള സര്‍ക്കാരിനു കഴിയില്ലെന്ന് പ്രേംനാഥ് മംഗലശ്ശേരി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടു തുടരുന്ന ഇത്തരം ദ്രോഹ സമീപനങ്ങള്‍ക്കെതിരെ ഭരണ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.