കോഴിക്കോട് ∙ രക്ഷാപ്രവർത്തനത്തിനു പോകുന്നതിനിടെ അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗങ്ങളെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ആയുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.

യുവാവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നതോടെ ക്വട്ടേഷൻ സംഘമാണെന്നാണു പോലീസ് നിഗമനം. പുതിയപാലം സ്വദേശി തറയിങ്ങൽ എം.പി.അനീസ് റഹ്മാൻ, സുഹൃത്ത് മൻസൂർ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.

കഴിഞ്ഞ മാസം 18ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തെ തുടർന്നു അനീസ് കുതിരവട്ടം – പൊറ്റമ്മൽ റോഡ് വഴി വാഹനത്തിൽ വരുമ്പോൾ ഗതാഗതക്കുരുക്കായി.

തുടർന്നു വാഹനം അവിടെ വച്ച് സുഹൃത്ത് മൻസൂറിനൊപ്പം നഗരത്തിലേക്ക് നടന്നു പോകുമ്പോൾ ഒരു വാഹനം തുടർച്ചയായി ഹോൺ മുഴക്കി സഞ്ചരിച്ചത് അനീസ് ഇടപെട്ടു നിർത്തിച്ചു.

പിന്നീട് അനീസും സുഹൃത്തും നടന്നു പോകുന്നതിനിടെ അനീസിനെ പിന്തുടർന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. അനീസിനെ പിന്നീട് വാഹനത്തിലുള്ള അഞ്ചംഗ സംഘം ആയുധം കൊണ്ടു മർദിച്ചു. തടുക്കാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ സുഹൃത്തിന്‍റെ പല്ല് പോയി.

തുടർന്നു നാലു പേർ ചേർന്നു അനീസിനെ ക്രൂരമായി മർദിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. പിന്നീട്, സുഹൃത്തുക്കളാണ് വീണു കിടന്ന അനീസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.