കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ മുറംമ്പാത്തി പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽപി സ്കൂളിന്‍റെ അതിർത്തികൾ സംബന്ധിച്ച് സ്വകാര്യ വ്യക്തികളുമായി തർക്കം പരിഹാരത്തിലേക്ക്.എഫ്എംബി റെക്കോർഡ് പ്രകാരം സർവേയർ വന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിറുകളിൽ കല്ലുകൾ സ്ഥാപിച്ചു.

പ്രദേശവാസികളും വിവിധ സംഘടനകളും മേൽ ഭൂമി വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരമായി തർക്ക പ്രദേശത്ത് ഭൂമികൾ അളന്ന് സർക്കാർ ഭൂമി അതിരുകൾ തിരിച്ച് രേഖകൾ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്പകശ്ശേരി നേരത്തെ ഉറപ്പ് നൽകിയിരുന്നു.