കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധനയൊരുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയില്‍ 13 സര്‍ക്കിളുകളിലായി അഞ്ച് സ്‌ക്വാഡുകളായാണ് പരിശോധന. രണ്ട് ദിവസങ്ങളിലായി 84 സ്‌കൂളുകളില്‍ പരിശോധന നടത്തി. 37 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അടുത്ത ആഴ്ച വീണ്ടും പരിശോധന തുടരും.

സ്‌കൂള്‍ തുറന്നതോടെ സ്‌കൂളുകള്‍ക്ക് സമീപമായുള്ള കടകളില്‍ പല നിറത്തിലുള്ള മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ്പ് അപ്പ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ വില്‍പ്പന തകൃതിയായി നടക്കുകയാണ്. ഇത്തരം ഇടങ്ങളില്‍ കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്താനുള്ള സാധ്യത കൂടുതലാണ്.

ഈ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്. നെല്ലിക്ക ഉപ്പലിട്ടത്, പാക്കറ്റില്‍ വരുന്ന ഭക്ഷ്യ വസ്തുക്കള്‍, സിപ്പ് അപ്പുകള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.ഐസിന്‍റെയും വെള്ളത്തിന്‍റെയും സാമ്പിളുകളും േശഖരിച്ചിട്ടുണ്ട്.സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പരിശോധനയില്‍ കടകളില്‍ ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ നിര്‍മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കടയുടമകളെല്ലാവരും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിന് 50 മീറ്റര്‍ ചുറ്റളവില്‍ അമിതമായ അളവില്‍ ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തതും ആരോഗ്യത്തിന് ഹാനികരമാവുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വില്‍പനക്ക് നിയന്ത്രണമുണ്ട്. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉല്‍പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. മലാപ്പറമ്പ് അനലറ്റിക്കല്‍ ലാബിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്.

ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ആണെന്ന് കണ്ടെത്തിയാല്‍ ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ആരോഗ്യത്തിനു ഹാനികരമാണെന്നു കണ്ടെത്തിയാല്‍ ജുഡീഷ്യല്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്യുമെന്ന് സക്കീര്‍ ഹുസൈന്‍ അറിയിച്ചു.