കോഴിക്കോട്: സംസ്ഥാനത്തെ പൊതുഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനോട് മുഖം തിരിച്ച് കോഴിക്കോട് ടൗണ്‍ഹാള്‍. ലക്ഷങ്ങള്‍ മുടക്കിയുള്ള നവീകരണം പൂര്‍ത്തിയായിട്ടും ഭിന്നശേഷിക്കാര്‍ക്ക് ടൗണ്‍ഹാളിലെ സ്റ്റേജിലേക്ക് കയറാന്‍ റാമ്പോ മറ്റ് സൗകര്യങ്ങളോ ഇല്ല.

പുറത്ത് നിന്നു ടൗണ്‍ ഹാളിനകത്തേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റേജിലേക്ക് കയറാന്‍ പറ്റില്ല. രണ്ടാഴ്ച മുന്‍പ് ടൗണ്‍ ഹാളില്‍ നടത്തിയ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരായ നാലുപേര്‍ സ്‌റ്റേജില്‍ കയറാന്‍ പറ്റാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാകാതെ മടങ്ങിയിരുന്നു.

ഐ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുഹമ്മദ് റഫി റോയല്‍ മ്യൂസിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഇതേ സംഘടന ഇവിടെ പരിപാടി സംഘടിപ്പിച്ചപ്പോഴും സമാന സാഹചര്യമായിരുന്നു. അന്ന് വിഷയം കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നവീകരണത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഐ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.കെ.മുഹമ്മദ് പറഞ്ഞു.

ടൗണ്‍ഹാളിലെ ഫര്‍ണിച്ചറുകളും. കസേരകളും സ്റ്റേജും മറ്റും ആധുനിക രീതിയില്‍ നവീകരിച്ചപ്പോഴും ഭിന്നശേഷിക്കാരുടെ ഈ ആവശ്യത്തോട് കോര്‍പ്പറേഷന്‍ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.

ജില്ലയിലെ കലാ സാംസ്‌കാരിക സംഘടനകളുടെ പ്രധാന പരിപാടികള്‍ നടക്കുന്നത് ടൗണ്‍ഹാളിലാണ്. ഭിന്നശേഷി സൗഹൃദമാണെങ്കിലും അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളിന്‍റെ വാടക സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.

വിഷയം ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് കെ.കെ മുഹമ്മദ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കെട്ടിടത്തിനും അനുബന്ധസംവിധാനങ്ങള്‍ക്കും കോടികള്‍ മുടക്കിയപ്പോള്‍ റാമ്പിന്‍റെ കാര്യം മാത്രം വിസ്മരിക്കപ്പെട്ടത്. ഇത് ഭിന്നശേഷിക്കാരോടുള്ള അവഗണനയാണ്. വിഷയം മേയറുടെയും കോര്‍പറേഷന്‍ സെക്രട്ടറിയുടെയും ശദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകന്‍