കോഴിക്കോട്: പാഠഭാഗവുമായി ബന്ധപ്പെട്ട കലാ-പ്രവൃത്തിപരിചയ ക്ലാസുകളെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുമായി എസ്എസ്‌കെ. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠന പിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍.

സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ സജ്ജമാക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി (കുസാറ്റ്) സഹകരിച്ചാണ് സ്‌കൂളുകളില്‍ കോര്‍ണര്‍ ഒരുക്കുന്നതും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതിജില്ലയിലെ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. കൃഷി, ഫാഷന്‍ ഡിസൈനിംഗ്, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍സ് എന്നീ ഏഴു മേഖലകളിലാണ് പരിശീലനം നല്‍കുക. സിലബസിലുള്ള തൊഴില്‍ ഭാഗങ്ങളെപ്രവൃത്തിയിലൂടെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്‌കൂളില്‍ 5.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.

വിദ്യാര്‍ഥികളില്‍ പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും പോസിറ്റീവ് മനോഭാവം ഉണ്ടാക്കുന്നതിനുംപദ്ധതിയിലൂടെ സാധിക്കുമെന്ന് സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം പറഞ്ഞു.