102.53 കിലോ കഞ്ചാവും പിടികൂടി

കോഴിക്കോട്: കോഴിക്കോട് സിറ്റിയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ എക്‌സൈസ് വകുപ്പ് പിടികൂടിയത് രണ്ടര കിലോ എംഡിഎംഎ. 102.53 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിക്കെതിരായ പരിശോധനയും നടപടികളും ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്രയും ലഹരിവസ്തുക്കള്‍ പിടച്ചെടുത്തത്.മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1490 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ഡിപിഎസ് ആക്ടിലെ 27 (ബി), (എ) വകുപ്പുകള്‍ പ്രകാരം 1345 കേസുകളും രജിസ്റ്റര്‍ ചെയ്തു.മയക്കുമരുന്ന് കൈവശം വച്ചതിനും വില്‍പന നടത്തിയതിനുംമറ്റുമായി 1584 പേരെ അറസ്റ്റ് ചെയ്തു.ഈ കാലയളവില്‍ ഒന്നര ഗ്രം ബ്രൗണ്‍ ഷുഗറും 16.63 ഗ്രം ഹഷീഷും പിടികൂടി. പതിനഞ്ചു കഞ്ചാവു ചെടികള്‍ നശിപ്പിച്ചു.79 ഗ്രം മെറ്റാഫ്‌ളാം ഗുളികകളും പിടികൂടി.

ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ എംഡിഎംഎ പിടികൂടിയത്.1233 ഗ്രാം. ജനുവരി മാസത്തില്‍ 546.42 ഗ്രാമും മേയില്‍ 372 ഗ്രാമും മാര്‍ച്ചില്‍ 237 ഗ്രാമും ഏപ്രിലില്‍ 152 ഗ്രാമും പിടിച്ചെടുത്തു. ഏറ്റവും കൂടതല്‍ കഞ്ചാവ് പിടികൂടിയത് ഫെബ്രുവരി മാസത്തിലാണ്.

35.88 കിലോഗ്രാം. ഏപ്രില്‍ മാസത്തില്‍ 25.25 കിലോഗ്രാമും ജൂണില്‍ 25 കിലോഗ്രാമും ജനുവരിയില്‍ 10.64 കിലോഗ്രാമും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.