പുനലൂർ: കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കുന്ന കാൻസർ സ്ക്രീനിംഗ് ക്ലിനിക്കിൽ എത്തുന്ന എല്ലാവർക്കും സൗജന്യമായി കാൻസർ നിർണയത്തിനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.

കാൻസർ രോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധം ആവശ്യമാണ്.ജനകീയ കാൻസർ പ്രതിരോധ പരിപാടികളിലൂടെ കാൻസർ മുൻകൂട്ടി കണ്ടു പിടിക്കാനും ചികിത്സ നൽകാനും കഴിയണം. ഇപ്പോൾ തീരുമാനിച്ചതനുസരിച്ച് ബിപിഎൽ വിഭാഗത്തിന് സൗജന്യവും എപിഎൽ വിഭാഗത്തിന് മിതമായ നിരക്കും ഈടാക്കും എന്നാണ് അറിയിച്ചിട്ടുളളത്.

കാൻസർ പ്രതിരോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും കുടുംബശ്രീയും സന്നദ്ധ സംഘടനകളും വഴി ശക്തമായ ബോധവൽക്കരണം സംഘടിപ്പിക്കേണ്ടതും ആവശ്യമാണ്. ജനകീയ കാൻസർ പ്രതിരോധ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ വർക്കും സൗജന്യ പരിശോധനയും രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.