തിരുവനന്തപുരം: നഗരവികസനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്ട്സിറ്റിയെ സംസ്ഥാന പദ്ധതിയായി മാത്രം അവതരിപ്പിക്കാനുള്ള നീക്കം അപലപനീയമെന്നാരോപിച്ച് സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങു നടന്ന വേദിയിലേക്ക് ബിജെപി പ്രതിഷേധം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിര്‍മിച്ച നഗരത്തിലെ 12 റോഡുകളുടെ ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധപ്രകടനം ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനപരിപാടിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മേയറോടും ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 760.1 കോടി രൂപയാണ് നല്‍കിയത്. കോര്‍പറേഷനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് കനകക്കുന്നിനു സമീപം പോലീസ് തടഞ്ഞു. കൗണ്‍സിലര്‍മാരായ തിരുമല അനില്‍, കരമന അജിത്, വി.ജി.ഗിരികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.