കൊല്ലം: വാളക്കോട് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നതിന് മൂന്നര കോടി രൂപ (3,57,05,653 രൂപ) സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് ഡെപ്പോസിറ്റ് ചെയ്യുവാന്‍ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുവാന്‍ ആവശ്യപ്പെട്ടു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിന്‍റെ ചുമതലയുളള റീജിയണല്‍ ഡയറക്ടര്‍ ബാബുലാല്‍ മീണ, ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിന് കത്ത് നല്‍കി.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വാളക്കോട് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്ന പദ്ധതിയില്‍പ്പെടുത്തിയാണ് പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ നടപടികള്‍ ആരംഭിച്ചത്. ദേശീയപാത അഥോറിറ്റി നിയമിച്ച കണ്‍സള്‍ട്ടന്‍റാണ് എസ്റ്റിമേറ്റും പ്ലാനും തയാറാക്കി സമര്‍പ്പിച്ചത്.

പ്ലാനിനും എസ്റ്റിമേറ്റിനും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി നല്‍കിയിട്ടുണ്ട്. ദേശീയപാത അഥോറിറ്റിയിലെ മാനവവിഭവ ശേഷിയുടെ കുറവു കൊണ്ടും നിലവില്‍ വാളക്കോട് പാലം ഉള്‍പ്പെടുന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ദേശീയപാത വിഭാഗമായതു കൊണ്ടുമാണ് നിര്‍മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്‍റെ ദേശീയപാത വിഭാഗത്തിന് കൈമാറുന്നത്.

അടിയന്തിരമായി പദ്ധതി ഏറ്റെടുക്കുവാന്‍ ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കണമെന്നും പദ്ധതി നിര്‍വഹണത്തിനായി പണം ഡെപ്പോസിറ്റ് ചെയ്യേണ്ട പൊതുമരാമത്ത് വകുപ്പിന്‍റെ അക്കൗണ്ടിന്‍റെ വിവരങ്ങള്‍ നല്‍കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.