അഞ്ചല്‍ : മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധികളും വ്യാപകമാകുകയാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കിഴക്കന്‍ മേഖലയില്‍ ആരോഗ്യവകുപ്പും പഞ്ചായത്തുകളും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കിയിട്ടുണ്ട്.

ഏരൂരും അഞ്ചലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുകയാണ്. ഏരൂർ പഞ്ചായത്തിൽ എട്ടും അഞ്ചൽ പഞ്ചായത്തിൽ മൂന്നും അലയമണ്ണില്‍ ഒന്നും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മിക്കയിടത്തും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുവാനുള്ള പ്രവർത്തനങ്ങളുമായി അഞ്ചൽ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങള്‍ക്കൊപ്പം വീടുകൾതോറും കയറിയുള്ള പരിശോധനകളും ശക്തമാക്കി.

ഡെങ്കിപ്പനിയെ പ്രതിരോധിക്കുവാൻ ജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കണം. കൊതുകിന്‍റെ വ്യാപനം തടയാനായി ഉറവിട നശീകരണം അനിവാര്യമാണ്. ഇതിനായി വീടിന്‍റെ പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏരൂർ പഞ്ചായത്തിലും ഡെങ്കിപ്പനി പ്രതിരോധത്തിനാവശ്യമായ ജാഗ്രതാ സമിതികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അധികൃതരോടൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി ശ്രദ്ധാപൂർവം പ്രവർത്തിക്കുകയാണെങ്കിൽ പകർച്ചവ്യാധികളെ ആരംഭത്തിലേ തുരത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.