പേരൂര്‍ക്കട: സ്ത്രീയെ ആളൊഴിഞ്ഞ ഭാഗത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കരമന പോലീസ് അറസ്റ്റുചെയ്തു. കൈമനം അമൃതപുരി സ്വദേശി നച്ചെലി സജി എന്നുവിളിക്കുന്ന സജികുമാര്‍ (സനോജ്- 42) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു കരുമം ഇടഗ്രാമം സ്വദേശിനി ഷീജ (50) യെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തിന് 95 ശതമാനം പൊള്ളലേറ്റ ഷീജ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

ഷീജയും സനോജും കുറച്ചുവര്‍ഷമായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. എന്നാല്‍ സനോജ് ഇവരെ പിന്നീട് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷീജയുടെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

സജികുമാറിന്‍റെ വീടിനു പിറകുവശത്തായാണ് ഷീജയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.