കൊട്ടിയം : മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 കാരിയുടെ സഹോദരിയും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാരാണ് മഞ്ഞപ്പിത്ത ബാധിച്ച് മരിച്ചത്. സഹോദരൻ ഇപ്പോഴും ചികിത്സയിലാണ്. കൊല്ലം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മുരളിയുടെയും ശ്രീജയുടെയും മകൾ നീതു (17) ആണ് ഇന്നലെ രാവിലെ മരിച്ചത്. നീതുവിന്‍റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് മീനാക്ഷിയുടെ സഹോദരൻ അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നത്. തുടർന്ന് കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അമ്പാടിക്ക് കൂട്ടിനായി നിന്നതാണ് മരിച്ച സഹോദരിമാരായ മീനാക്ഷിയും, നീതുവും. ഇവരുടെ സഹോദരൻ അമ്പാടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം മരിച്ച മീനാക്ഷിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. റിപ്പോർട്ട് വരും മുൻപാണ് അനിയത്തി നീതുവും മരിച്ചത്. നീതുവിന്‍റെ മൃതശരീരം പോസ്റ്റ്മാർട്ടം നടപടികളില്ലാതെ ബന്ധുക്കൾക്ക് വിട്ടു നൽകി.

തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശത്ത് ഹെപ്പറ്റൈറ്റിസ് രോഗം വ്യാപകമാണ്. ആറു പേർ ഇപ്പോൾ ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്.