ഇരവിപേരൂർ: ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയര്‍ന്ന നിലവാരമുള്ള മാംസം ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1.20 കോടി രൂപ വിനിയോഗിച്ച് പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.

അറവുശാലയുടെ ഉദ്ഘാടനം 14നു രാവിലെ 11ന് വള്ളംകുളത്ത് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സൂസന്‍ ഫിലിപ്പ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാ പ്രക്രിയകളും സജ്ജമാക്കിയാണ് അറവുശാല നിർമിച്ചിട്ടുള്ളത് പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുള്ളത്. ഇവയുടെ സഹായത്തോടെ മാംസംമുറിക്കൽ, എല്ലുകള്‍ നീക്കം ചെയ്യൽ, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകും.

കട്ടിംഗ് മെഷീൻ, ഹാംഗര്‍, കണ്‍വെയര്‍, സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കന്നുകാലിയുടെ ഭാരം അളന്നു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യനില പരിശോധിക്കും.

അണുവിമുക്തമാക്കിയ കന്നുകാലികളെയാകും കശാപ്പ് ചെയ്യുക. കശാപ്പ് കഴിഞ്ഞാലുടന്‍ തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി വിപണിയില്‍ എത്തിക്കുന്നതിനു പുറമേ പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനാകും.

വിവിധ ഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവ് മാലിന്യം ഡ്രൈനേജ് സംവിധാനത്തിലേക്കും മാലിന്യം വളമാക്കുന്ന പ്ലാന്‍റിലേക്കും മാറ്റും. മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് വളവും നായബിസ്‌കറ്റും കോഴിത്തീറ്റയും ഉത്പാദിപ്പിക്കും. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്‍റും സ്ഥാപിച്ചു.

പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ശീതീകരിച്ച മുറി, ഫ്രീസര്‍ പ്ലോട്ട് എന്നിവ അറവു മാംസത്തിലുണ്ടാകുന്ന ബാക്ടീരിയളെ ചെറുത്തുനിര്‍ത്തും. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിഡന്‍റ് കെ. ബി. ശശിധരന്‍ പിള്ള പറഞ്ഞു