പന്തളം: മധ്യവയസ്കനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചും മറ്റും പരിക്കേല്പിച്ച സംഭവത്തിൽ മൂന്നുപേരെ പന്തളം പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പന്തളം മങ്ങാരം മുത്തുണിയിൽ ദിൽഷാ മൻസിലിൽ ദിൽക്കു ദിലീപ് (25), ഏനാത്ത് മണ്ടച്ചൻപാറ പറവിള പുത്തൻവീട്ടിൽ ജെബിൻ തോമസ് (28), പന്തളം മങ്ങാരം കുരീക്കാവിൽ അജിൽ കൃഷ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. പന്തളം കടയ്ക്കാട് വലിയവിള കിഴക്കേതിൽ അബ്ദുൽ റഹ്മാനാണ് മർദ്ദനമേറ്റത്.

13ന് രാത്രി 9.30ഓടെ പന്തളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വച്ചുണ്ടായ വാക്കുതർക്കത്തേത്തുടർന്ന് സ്കൂട്ടറിൽ വന്ന സംഘം അബ്ദുൽ റഹ്മാൻ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയും മറ്റും ചെയ്യുകയായിരുന്നു.

അബ്ദുൽ റഹ്മാന്‍റെ പരാതിയിൽ, എസ്ഐ അനീഷ് ഏബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി. ഡി. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം‌ പന്തളം പ്രദേശത്തെ സ്ഥിരം പ്രശ്നകാരികളായ പ്രതികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പിടികൂടിയത്.കോടതിയിൽ ഹാജരാക്കി.