കട്ടപ്പന: കാഞ്ചിയാറിൽ ജനവാസമേഖല വനാതിർത്തിയുമായി അതിരു പങ്കിടുന്ന പ്രധാന സ്ഥലമായ പേഴുംകണ്ടത്ത് വന്യമൃഗശല്യം തടയാൻ നാട്ടുകാർ ട്രഞ്ച് നിർമിച്ചു. 1980 കാലഘട്ടത്തിൽ വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കു കടന്ന് നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ വലിയ ട്രഞ്ച് കുഴിച്ചിരുന്നു. കാലക്രമേണ ഇവ മൂടപ്പെട്ടു.

ഏതാനും നാളുകളായി മേഖലയിൽ കാട്ടാനയടക്കം ജനവാസ മേഖലയിലേക്ക് എത്തി നാശനഷ്ടങ്ങൾ വരുത്തുകയാണ്. ഇതേത്തുടർന്നാണ് നാട്ടുകാർ മുന്നിട്ടിറങ്ങി പണം സ്വരൂപിച്ച് 350 മീറ്റർ നീളത്തിൽ ട്രഞ്ച് നിർമിച്ചത്. അഞ്ചുരുളി വനസംരക്ഷണ സമിതി മുഖാന്തരം നാട്ടുകാർക്ക് ഇക്കാര്യത്തിൽ ചെലവായ തുക വനംവകുപ്പിൽനിന്ന് നൽകാൻ ശ്രമിക്കുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.