തൊടുപുഴ: ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാന്പയിന് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമിടും. സെപ്റ്റംബർ 30 വരെയുള്ള കാന്പയിനിൽ ഒരു കോടി വൃക്ഷത്തൈകൾ നടുന്നതിന്‍റെ ഭാഗമായി രണ്ടര ലക്ഷം തൈകളാണ് ജില്ലയിൽ നട്ടുപിടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിയെ വ്യാപിപ്പിക്കുന്നതിനൊപ്പം അപൂർവവും വംശനാശഭീഷണി നേരിടുന്ന കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കന്പകം, പൊന്നുഞാവൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകൾ നടുന്നതിനും കാന്പയിൻ പ്രത്യേകം ശ്രദ്ധ നൽകും.

മാവ്, ചാന്പ, പേര, പ്ലാവ് തുടങ്ങിയവയും കാന്പയിനിന്‍റെ ഭാഗമായി നടും. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്‍റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ടീയ സംഘടനകൾ തുടങ്ങി ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നട്ടുപിടിപ്പിക്കാനുള്ള തൈകൾ പ്രാദേശികമായാണ് ശേഖരിക്കുക. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന തൈകൾക്കു പുറമേ പഞ്ചായത്തുകൾ വഴി പൊതു ജനങ്ങളിൽനിന്നു തൈകൾ ശേഖരിക്കും. ഇതിനുപുറമേ സ്കൂൾ വിദ്യാർഥികൾക്കായി "ചങ്ങാതിക്കൊരു തൈ' പരിപാടിയും നടത്തും.

സർക്കാർ ഓഫീസുകളെയും സർവീസ് സംഘടനകളെയും പങ്കെടുപ്പിച്ച് സഹപ്രവർത്തകനൊരു തൈ പരിപാടിയും നടപ്പാക്കും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ എന്നിവരുടെ വീടുകളിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനുമായി ബന്ധപ്പെട്ട് മാതൃകാ ടൗണുകളായ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവത്കരണം നടത്തും. ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിലും ഓട്ടോ, ടാക്സി തുടങ്ങിയ മറ്റു തൊഴിലാളികളുമായി ബന്ധപ്പെട്ടും വൃക്ഷവത്കരണം നടത്തും.

സ്കൂളുകൾക്കു പുറമേ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ,അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 24 മുതൽ തൈകളുടെ കൈമാറ്റവും വൃക്ഷത്തൈ നടീലും സംഘടിപ്പിക്കും.നടുന്നതും കൈമാറുന്നതുമായ തൈകളുടെ വിവര ശേഖരണവും നടത്തും.

പച്ചത്തുരുത്തുകളെ പുനരുജ്ജീവിപ്പിക്കും

ജില്ലയിലെ ഹരിതകേരളം പച്ചത്തുരുത്തുകളിലെ നശിച്ചു പോയ വൃക്ഷത്തൈകളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ജില്ലാ പഞ്ചായത്ത് വളപ്പിലെ പച്ചത്തുരുത്തിൽ തൈകൾ നട്ടുകൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടർ ട്രീസ ജയിംസ്, ഹരിതകേരളം കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ തുടങ്ങിയവർ പ്രസംഗിക്കും.