തൊടുപുഴ: വീടിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കാതെ കെഎസ്ഇബി അധികൃതർ. ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള പോസ്റ്റിന്‍റെ അപകടാവസ്ഥ വൈദ്യുതി ഓഫീസിൽ പലതവണ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. കഴിഞ്ഞദിവസം കനത്ത കാറ്റും മഴയും ഉണ്ടായപ്പോൾ വീട്ടുകാർ ഭയന്നാണ് ഇവിടെ കഴിഞ്ഞത്.

തൊടുപുഴ നന്പർ 2 സെക്‌ഷനു കീഴിൽ മംഗലത്ത് കടവ് ട്രാൻസ്ഫോർമർ പരിധിയിലുള്ള ലൈൻ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇതു സംബന്ധിച്ച് വീട്ടുടമസ്ഥൻ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. നഗരസഭയുടെ ഇടവഴിയിലാണ് വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. ഏതാനും ആഴ്ചകൾ മുൻപ് വൈദ്യുതി പോസ്റ്റിന്‍റെ സ്റ്റേവയർ സമീപവാസി നിർമാണപ്രവർത്തനങ്ങളുടെ പേരിൽ ജെസിബി ഉപയോഗിച്ച് മുറിച്ചുമാറ്റിയിരുന്നു. ഇതേ തുടർന്ന് വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ് വീടിന്‍റെ മേൽക്കൂരയിലേക്ക് ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.

വീട്ടുടമസ്ഥൻ വൈദ്യുതി പോസ്റ്റിന് കന്പി ഉപയോഗിച്ച് താങ്ങു നൽകിയിരിക്കുന്നതാണ് ഏക സുരക്ഷ. ശക്തമായ കാറ്റുണ്ടായാൽ പോസ്റ്റ് നിലംപതിക്കും. കെഎസ്ഇബിയിൽനിന്ന് ഒരു ഉദ്യോസ്ഥന്‍റെ നേതൃത്വത്തിൽ വന്ന് പരിശോധിച്ചെങ്കിലും വൈദ്യുതിലൈൻ വിച്ഛേദിക്കാം എന്നു പറഞ്ഞ് പോകുകയായിരുന്നു. ഒട്ടേറെപ്പേർ ഈ വൈദ്യുതി ലൈനിലെ ഉപഭോക്താക്കളാണ്. എത്രയും വേഗം അപകടാവസ്ഥയിലായ പോസ്റ്റ് മാറ്റി സുരക്ഷതിത്വം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.