കട്ടപ്പന: സ്കൂൾ തുറന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് - ഫിറ്റ്‌നെസ് ഇല്ല. ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പിൻഭാഗത്ത് വർഷങ്ങളായി തുടരുന്ന മണ്ണിടിച്ചിലും കഴിഞ്ഞവർഷം ഇടിഞ്ഞുവീണ ഭീമൻ കല്ല് ഉൾപ്പെടെയുള്ളവ മാറ്റാത്തത് മൂലവുമാണ് ഫിറ്റ്നെസ് ലഭിക്കാത്തത്.

കഴിഞ്ഞ അധ്യയനവർഷം 97 ശതമാനമായിരുന്നു കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ വിജയം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും മികച്ച നേട്ടം നേടിയ വിദ്യാലയമാണിത്. നിലവിൽ സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കാൻ ഫിറ്റ്‌നെസ് ലഭിച്ചിട്ടില്ല. പുതിയ കെട്ടിടം നിർമിച്ച് 2017 ലാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ, കെട്ടിടത്തിന്‍റെ പിൻഭാഗത്ത് 2018 മുതൽ ചെറിയ മണ്ണിടിച്ചിലുകളുണ്ടായി. തുടർന്ന് കഴിഞ്ഞവർഷം ജൂണിൽ ഭീമൻ കല്ലും മണ്ണും കെട്ടിടത്തിലേക്കു പതിച്ചു. ക്ലാസ് മുറികളുടെ ജനലുകൾ തകർന്ന് ചെളിയും മണ്ണും മുറികൾക്കുള്ളിൽ നിറഞ്ഞു. അന്ന് ഇടിഞ്ഞുവീണ മണ്ണും കല്ലും ഇതുവരെയും മാറ്റാനും നടപടി ഉണ്ടായില്ല.

വിഷയത്തിൽ പരാതിയുമായി നഗരസഭയെ സമീപിച്ച സ്കൂൾ അധികൃതരോട് ധിക്കാരപരമായ നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്നും കൗൺസിലർ ഷാജി കൂത്തോടി ആരോപിച്ചു . 253 അടി നീളത്തിൽ രണ്ടു നിലകളിലായിട്ടാണ് സ്കൂളിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

മണ്ണിടിഞ്ഞു വീണതോടെ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഇവിടെ 25 അടി ഉയരത്തിലാണ് മൺതിട്ടയുള്ളത്. ഇവ ഏതുനിമിഷവും വീണ്ടും ഇടിഞ്ഞുവരാനുള്ള സാധ്യതയുമുണ്ട്.
18ന് പ്ലസ് വൺ വിദ്യാർഥികൾ എത്തുന്നതോടെ ഇവർക്ക് എവിടെ ക്ലാസെടുക്കുമെന്ന് ആവലാതിയിലാണ് അധ്യാപകർ.