ഉപ്പുതറ: മലയോര ഹൈവേ നിര്‍മാണത്തിന്‍റെ ഭാഗമായി വെടിമരുന്നുപയോഗിച്ച് സ്‌ഫോടനം നടത്തിയതിനെത്തുടര്‍ന്ന് വീടിന് വിള്ളല്‍ വീണു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ചപ്പാത്ത് ആലടി എടപോക്കില്‍ ഭാസ്‌കരന്‍ നായരുടെ വീടിനു മുന്നിലെ പാറ വെടിമരുന്നുപയോഗിച്ച് പൊട്ടിച്ചത്. ഇതേത്തുടര്‍ന്ന് വീടിനു കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.

ചപ്പാത്ത്-കട്ടപ്പന മലയോര ഹൈവേ നിര്‍മാണം ആരംഭിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും റോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. തുടക്കം മുതല്‍ ഇഴഞ്ഞാണ് ജോലികള്‍ നീങ്ങിയത്. വീട്ടുകാര്‍ വീടിന് സംരക്ഷണഭിത്തി നിര്‍മിച്ച ശേഷമാണ് അതിനു മുന്നിലായി നിന്ന പാറ പൊട്ടിക്കാന്‍ ഇന്നലെ രാവിലെ കുഴിയെടുത്തത്.

കെമിക്കല്‍ ഉപയോഗിച്ചേ പൊട്ടിക്കൂവെന്ന് ഭാസ്‌കരന്‍ നായര്‍ക്ക് ഉറപ്പും നല്‍കിയിരുന്നതാണ്. ഇവരുടെ വാക്ക് വിശ്വസിച്ച് ഭാസ്‌കരന്‍ നായര്‍ കടയില്‍ പോവുകയും ചെയ്തു. ഇതിനിടയില്‍ ഇയാളുടെ വീട്ടിലേക്ക് കയറുന്ന പടവുകള്‍ ജെസിബിക്ക് കരാറുകാര്‍ പൊളിച്ചു നീക്കുകയും ചെയ്തു. സ്വകാര്യ കേബിള്‍ കമ്പനിയുടെ കേബിളും നശിപ്പിച്ചിട്ടുണ്ട്.

12 മണിയോടെയാണ് പാറ പൊട്ടിച്ചത്. പാറ പൊട്ടിച്ചത് പുറത്തറിയാതിരിക്കാന്‍ മണ്ണിട്ട് മൂടുകയും ചെയ്തു. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഭാസ്‌കരന്‍ നായരുടെ ഭാര്യയും മകളും വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് വിവിധ സ്ഥലങ്ങളിലായി വിള്ളല്‍ ഉണ്ടാവുകയും ചെയ്തു.

റോഡു നിര്‍മാണത്തിനായി ചപ്പാത്ത് മുതല്‍ നരിയന്‍പാറ വരെ വീടുകളിലേക്ക് കയറുന്ന വഴിയും പടവുകളും പൊളിച്ചു നീക്കിയിരുന്നു. പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവയെല്ലാം പൊളിച്ചുനീക്കിയത്. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കരാറുകാര്‍ വാക്ക് പാലിച്ചിട്ടില്ല.

ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണം കാരണം വ്യക്തികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ഈ മഴക്കാലത്തും നിര്‍മാണം പൂര്‍ത്തിയാകില്ല. ചെളിയില്‍ നീന്തേണ്ട ഗതികേടിലാണ് ഇതുവഴി യാത്ര ചെയ്യുന്നവരും നാട്ടുകാരും. അഴിമതിയില്‍ മുങ്ങിക്കുളിച്ച നിര്‍മാണമാണ് നടത്തുന്നതെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം എം. വര്‍ഗീസ് ആരോപിച്ചു.