ഉപ്പുതറ: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന കൈലാസത്തിൽ നിഖിൽ നിക്സനെ (18)യാണ് സിഐ ജോയി മാത്യൂ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24 നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ പോക്സോ വകുപ്പു കൂടി ചേർത്ത് അന്വേഷണം ഊർജിതമാക്കി.

തുടർന്ന് നിഖിൽ ഉൾപ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു. 14 മണിക്കൂർ നീണ്ട ചോദ്യം ചെയ്തലിനൊടുവിൽ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി നിഖിൽ സമ്മതിക്കുകയായിരുന്നു. എസ്ഐ പി. എൻ. പ്രദീപ് , വനിത എഎസ്ഐ ജോളി ജോസഫ്, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ ജിജോ. പി. വിജയൻ, പി.എ.നിഷാദ് എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.