അടിമാലി: വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാർ.മൂന്ന് കാട്ടാനകളാണ് ഏതാനും ദിവസങ്ങളായി വാളറ കുളമാൻകുഴി ‍ ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുന്നത്. പ്രദേശത്തെ അമ്പതോളം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാ നകൾ നാശംവരുത്തിയത്. പല കര്‍ഷകര്‍ക്കും സംഭവിച്ച നഷ്ടം വലുതാണ്. ഏലവും മലയിഞ്ചിയും കൊക്കോയുമൊക്കെ കാട്ടാനകള്‍ വൻതോതില്‍ നശിപ്പിച്ചു.തുരത്തിയോടിക്കാന്‍ ശ്രമിച്ചാലും കാട്ടാനകള്‍ ജനവാസ മേഖലയില്‍നിന്നു പിന്‍വാങ്ങാന്‍ തയാറാകാത്ത സ്ഥിതിയാണ്.

കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്നു ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പൊറുതിമുട്ടിയതോടെ പ്രദേശത്തെ ആളുകള്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചോഫീസിലേക്ക് പ്രതിഷേധവുമായി എത്തി.തുടര്‍ന്ന് നടത്തിയ ചര്‍ചയില്‍ ആനയെ തുരത്താന്‍ പ്രദേശത്ത് ആര്‍ ആര്‍ടി സംഘത്തെ നിയോഗിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. തുടര്‍നടപടികളില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നാര്‍ ഡി എഫ്ഒയുടെ സാന്നിധ്യത്തില്‍ നാളെ ചര്‍ച്ച നടത്താമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രതിഷേധം താത്കാലിമായി അവസാനിപ്പിച്ചു.

കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന പ്രദേശത്ത് കുറ്റമറ്റ രീതിയില്‍ ഫെന്‍സിംഗ് തീര്‍ത്താല്‍ ആനശല്യം ഒരു പരിധിവരെ പരിഹാരിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്ന ത്. കാട്ടാനശല്യം രൂക്ഷമായതോടെ പകല്‍ സമയത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കര്‍ഷകര്‍ ഭയക്കുകയാണ്. മഴ പെയ്യുന്നതോടെ അടിക്കടി പ്രദേശത്ത് വൈദ്യുതിയും മൊബൈല് ‍നെറ്റ്‌വര്‍ക്കും മുടങ്ങുകയാണ്.