ചെറുതോണി: ഇടവകയിലെ കുടുംബങ്ങളുടെ വീട്ടുപേരുകൾ കോർത്തിണക്കി പള്ളിയുടെ രൂപചിത്രം തയാറാക്കി ശ്രദ്ധേയയായി ലിയോണ പ്രിമിൽ. ഇരട്ടയാർ സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ രൂപരേഖയാണ് ലിയോണ വേഡ് ആർട്ടിലൂടെ തയാറാക്കിയിരിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തെ ഏറ്റവും മുകളിലെ കുരിശുമുതൽ അടിത്തറവരെ ഓരോ കുടുംബത്തിന്‍റെയും വീട്ടു പേരുകൾ അതിവിദഗ്ധമായി എഴുതി ചേർത്താണ് ലിയോണ വേഡ് ആർട്ട് ഒരുക്കിയിരിക്കുന്നത്.

ചിത്രകല അഭ്യസിക്കാത്ത ഈ കൊച്ചു കലാകാരി രണ്ടു ദിവസത്തെ കഠിനപരിശ്രമത്തിലൂടെയാണ് പള്ളിയുടെ രൂപഘടന തയാറാക്കിയത്. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ചെറുപുഷ്പ മിഷൻലീഗിൽ അംഗമായ ലിയോണ ഇടവക മാഗസിനായി വിശുദ്ധരുടെ ചിത്രങ്ങൾ വരച്ചു നൽകിയത് വേഡ് ആർട്ടിന് സഹായകമായി.

ഇടുക്കി രൂപത മിഷൻ ലീഗിന്‍റെ ഈ വർഷത്തെ ആപ്തവാക്യമായ ദൈവ കേന്ദ്രീകൃത കുടുംബം ദൈവവിളിയുടെ ഉറവിടവും ശക്തിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വേഡ് ആർട്ട് നിർമിച്ചിരിക്കുന്നത്. ഇരട്ടയാർ പള്ളി വികാരി മോണ്‍.ജോസ് കരിവേലിക്കലിന്‍റെയും സഹവികാരിമാരുടെയും മിഷൻ ലീഗ് അനിമേറ്ററിന്‍റെയും നിർദേശവും പ്രോത്സാഹനവും വേഡ് ആർട്ട് ഒരുക്കാൻ സഹായകകമായതായി ലിയോണ പ്രമിൽ പറഞ്ഞു. ലിന്‍റ തയാറാക്കിയ വേഡ് ആർട്ട് മോണ്‍. ജോസ് കരിവേലിക്കലിന് കൈമാറി.

ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു ലിന്‍റ. ഇരട്ടയാർ ഉപ്പുകണ്ടം പന്തപ്പാട്ട് പ്രിമിൽ ഫിലിപ്പിന്‍റെയും റീനയുടെയും മകളാണ്. ലിയോണ്‍സ്, ലോയൽ, ലിയ എന്നിവർ സഹോദരങ്ങളാണ്.