തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റിനോട് അനുബന്ധിച്ച് കാർഷിക മേഖലയിലെ വിവിധ രംഗങ്ങളിൽ മികവു തെളിയിച്ചവർക്കുള്ള അവാർഡുകൾ സമ്മാനിച്ചു. ജൈവകൃഷി മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള ജൈവശ്രീ അവാർഡിന് ഷാഹുൽ ഹമീദ് തിമ്മലിൽ അർഹനായി. കരിമണ്ണൂർ സ്വദേശിയായ ഷാഹുൽ ഹമീദ് ഒരേക്കർ സ്ഥലത്ത് നടപ്പാക്കിയ സംയോജിത ജൈവ കാർഷിക മികവിനാണ് 10,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും നേടിയത്. പച്ചക്കറി ഫലവൃക്ഷതൈകൾ കൂടാതെ കോഴി, ആട്, മീൻ വളർത്തൽ എന്നിവയും നടത്തുന്നുണ്ട്. ഒരേക്കർ സ്ഥലത്തുനിന്ന് 1,75,000 രൂപയുടെ അറ്റാദായം അദ്ദേഹം നേടുന്നുണ്ട്.

മികച്ച ജൈവകർഷകനായ ആലക്കോട് പള്ളത്ത് പി.സി. ആന്‍റണി സ്പെഷൽ ജൂറി അവാർഡ് നേടി. ചക്കച്ചുളയാക്കി വിപണനം ചെയ്തു ഒന്നരലക്ഷം രൂപയുടെ വരുമാനം നേടിയ കുണിഞ്ഞി തോണിക്കത്തടത്തിൽ ഡെന്നി ജോസഫ് ചക്കശ്രീ അവാർഡിന് അർഹനായി. ഏറ്റവും കൂടിയ തുകയുടെ കാർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്ത ആലക്കോട് വളവനാട് ബിജു മകരശ്രീ അവാർഡ് നേടി. മികച്ച നാടൻ വിത്തുത്പാദകർക്കുള്ള അവാർഡായ ഹരിതശ്രീ അവാർഡിന് വണ്ണപ്പുറം സലോമി സാജു അർഹയായി.

മികച്ച ബാലകർഷകർക്കുള്ള പച്ചക്കുടുക്ക അവാർഡ് നേടിയത് കുറുമണ്ണ് സെന്‍റ് ജോണ്‍സ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസുകാരനായ മാധവ് പി . ബിജുവാണ്. മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡായ അധ്വാനശ്രീ കരിമണ്ണൂർ സ്വദേശി റോയി ജോസഫും ഗൃഹോദ്യാനത്തിനുള്ള ഉദ്യാനശ്രീ അവാർഡ് ഏഴല്ലൂർ വെളുത്തേടത്ത് പറന്പിൽ മേരി സാജുവും നേടി. മികച്ച നെൽകർഷകനുള്ള കർത്യാര്യൻ അവാർഡിന് അർഹനായത് വാഴക്കുളം സ്വദേശിയായ റ്റെഡി ജോസ് തെക്കേക്കരയാണ്. 22 ഏക്കർ നെൽപ്പാടത്താണ് അദ്ദേഹം കൃഷി ഇറക്കി വിജയം കൈവരിച്ചത്. അവാർഡ് ജേതാക്കൾക്ക് 3,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു.