കട്ടപ്പന: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും വനംവകുപ്പിന്‍റെയും കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) സംസ്ഥാന പ്രസിഡന്‍റ് സാജന്‍ ജോസഫ്.

60 വര്‍ഷത്തിലേറെയായി വണ്ണപ്പുറം മേഖലയിലെ കര്‍ഷകരുടെ കൈവശത്തിലുള്ള ഭൂമിയിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്. ഇപ്പോള്‍ ഇവിടെ മരം മുറിക്കണമെങ്കില്‍ വനംവകുപ്പിന് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. കര്‍ഷകര്‍ മലയോരത്തുനിന്ന് ആട്ടിയിറക്കപ്പെടുന്ന അവസ്ഥഅനുവദിക്കില്ല.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ വനമേഖലയുടെ സൂക്ഷിപ്പുകാരായ വനപാലകര്‍ക്കാണ് ഉത്തരവാദിത്വം. എന്നാല്‍, ഇരകളായ കര്‍ഷകരെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയാണിപ്പോള്‍ വനംവകുപ്പ് സ്വീകരിക്കുന്നത്. പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകുംവരെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കുമെന്നു സാജന്‍ ജോസഫ് പറഞ്ഞു.