നെടുങ്കണ്ടം: ഉദ്ഘാടനം ചെയ്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചോര്‍ന്നൊലിക്കുകയാണ് നെടുങ്കണ്ടത്തെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം. പ്രധാന തൂണുകളോടു ചേര്‍ന്ന് വിള്ളലുകള്‍ രൂപപ്പെട്ടതും റൂഫിംഗ് ഷീറ്റുകള്‍ തകര്‍ന്നതുംമൂലം ചെറിയ മഴ പെയ്താല്‍ പോലും സിവില്‍ സ്റ്റേഷന്‍റെ ഉള്ളിലെ വരാന്തകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് പതിവാണ്. ടൈലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം കെട്ടിടത്തിനുള്ളില്‍ ഈര്‍പ്പം നിറയുന്നത് ജീവനക്കാര്‍ക്കാരെയും ഇവിടെയെത്തുന്ന പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.

2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച നെടുങ്കണ്ടത്തെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം മൂന്നു വര്‍ഷം മുമ്പു ചോരാന്‍ തുടങ്ങിയിരുന്നു. മൂന്നു നിലകളുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂരയോടു ചേര്‍ന്നുള്ള തൂണുകളില്‍ വിള്ളലുകള്‍ ഉണ്ടായതാണ് ചോര്‍ച്ച ഉണ്ടാകാന്‍ പ്രധാന കാരണം. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, ആര്‍.ടി. ഓഫീസ് അടക്കം പത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി 250ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. കൂടാതെ താലൂക്ക് വികസനസമിതി യോഗങ്ങള്‍, വിവിധ മീറ്റിംഗുകള്‍ എന്നിവ നടക്കുന്ന ഇവിടം പല സര്‍ക്കാര്‍ പരിപാടികളുടെയും വേദിയായും ഉപയോഗിക്കാറുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തൂണുകളിലെ വിള്ളലുകള്‍ വലുതാകുകയും മഴവെള്ളം കുത്തിയൊലിച്ച് ഇറങ്ങുന്ന സ്ഥിതിയിലാകുകയും ചെയ്തിട്ടുണ്ട്. വിള്ളലുകള്‍ക്കുള്ളില്‍ പായല്‍ വളരുന്നത് കോണ്‍ക്രീറ്റിന്‍റെ ബലത്തെയും കെട്ടിടത്തിന്‍റെ സുരക്ഷയെത്തന്നെയും ബാധിക്കും. ഇതുകൂടാതെ കെട്ടിടത്തിന്‍റെ നടുമുറ്റത്തിനു മുകളില്‍ ഇട്ടിരിക്കുന്ന റൂഫിംഗ് ഷീറ്റും പുറത്തേക്കുള്ള ജനലുകളും തകര്‍ന്നതോടെ മഴവെള്ളം നടുമുറ്റത്തേക്കും മൂന്ന് നിലകളിലെയും വരാന്തകളിലേക്കും ഒഴുകിയിറങ്ങുകയും ചെയ്യുന്നുണ്ട്.

മിനുസമുളള ടൈലുകള്‍ വിരിച്ച വരാന്തകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകും. ഇതു സംബന്ധിച്ച് ജീവനക്കാര്‍ മുമ്പ് പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.