അറിവിന്റെ മുത്തു തേടി സായന്തികയും പ്രിസ്കിലയും
1564363
Monday, June 2, 2025 10:57 PM IST
തൊടുപുഴ: കേരളത്തിൽ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് വെസ്റ്റ് ബംഗാൾ ജാലംഗി ഗ്രാമത്തിലെ ഖോഷ് മുഹമ്മദ് ബിശ്വാസിനും അസം സ്വദേശി റുതിഷ് മുർമുവിനും. ഇത്തവണ ഒന്നാംക്ലാസിലേക്ക് നടന്നുകയറിയ കുരുന്നുകളിൽ ഇവരുടെ മക്കളുമുണ്ട്.
വർഷങ്ങളായി കേരളത്തിന്റെ സ്നേഹവും കരുതലും അറിയുന്ന കുടുംബങ്ങളാണ് ഇരുവരുടെയും. ഖോഷ് മുഹമ്മദിന്റെ മകൾ സായന്തികയും റുതിഷിന്റെ മകൾ പ്രിസ്കില മുർമുവും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ ഒന്നാം ക്ലാസിലാണ് പ്രവേശനം നേടിയത്. എട്ട് വർഷമായി ഖോഷ് മുഹമ്മദ് ഭാര്യ അസിമ മൊണ്ടാലുമൊത്ത് തൊടുപുഴ പഞ്ചവടിപ്പാലത്താണ് താമസം. കോണ്ക്രീറ്റ് മിക്സർ മെഷീൻ ഓപ്പറേറ്ററാണ്. ഏക മകളാണ് സായന്തിക. കോ-ഓപ്പറേറ്റീവ് കോളജ് ഭാഗത്താണ് റുതീഷും ഭാര്യ സുനിതയും താമസിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളിയാണ് റുതീഷ്.