മൂന്നാർ: ടൗണിനു സമീപം പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. പഴയ മൂന്നാർ കെഡിഎച്ച് ക്ലബിനു സമീപമാണ് പ്രദേശവാസികൾ പുലിയെ കണ്ടത്. വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ ആർആർടി സംഘം സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജനവാസ മേഖലയ്ക്കു സമീപം പുലി എത്തിയത്. ആർആർടി സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മൂന്നാർ ടൗണിനു സമീപം ജനവാസ മേഖലയിൽ രണ്ടു മാസത്തിനിടയിൽ രണ്ടാം തവണയാണ് പുലി എത്തുന്നത്. രണ്ടു മാസങ്ങൾക്കു മുന്പ് മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപവും പുലി എത്തിയിരുന്നു. വന്യജീവികളുടെ സാന്നിധ്യം ജനവാസ മേഖലകളിൽ രൂക്ഷമായിട്ടും വനം വകുപ്പിന് പ്രശ്നത്തിൽ ഉചിതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്ന തേയില തോട്ടത്തിൽ കാട്ടുപോത്ത് എത്തിയിരുന്നു. മൂന്നാർ നല്ലതണ്ണി വെസ്റ്റ് ഡിവിഷനിലെ ഫീൽഡിലാണ് കാട്ടുപോത്ത് എത്തിയത്. തൊഴിലാളികൾ ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് കാടു കയറിയത്.

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെ ജനവാസമേഖലയിൽ പടയപ്പയും എത്തിയതോടെ വന്യജീവികൾ മൂലം പ്രദേവാസികളും തൊഴിലാളികളും ഭീതിയോടെയാണ് കഴിയുന്നത്.