ചെറുതോണി: വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിൽ. ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സമാന്തര ഗവൺമെന്‍റായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വനംവകുപ്പ് ഉദ്യോഗസ്ഥർ തോന്നിയപോലെ ജനങ്ങൾക്കെതിരേ കേസെടുക്കുകയും സർക്കാർ അതിന് പിറകെ നടന്ന് കേസ് പിൻവലിക്കുകയും ചെയ്യുന്നത് സർക്കാരിനും മന്ത്രിമാർക്കും നാണക്കേടാണ്. വേടനെതിരേ എടുത്ത കേസും മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ എടുത്ത കേസും മറ്റ് നിരവധി കേസുകളും പിൻവലിച്ചത് ഇതിനുദാഹരണമാണ്. ഇപ്പോൾ തൊമ്മൻകുത്ത് നാരങ്ങാനത്തു വൈദികർക്കും ഇടവകക്കാർക്കുമെതിരേ എടുത്ത കേസുകളും സർക്കാരിന് മാനക്കേടായിരിക്കയാണ്. താമസിയാതെ ഇതും പിൻവലിക്കേണ്ടിവരുമെന്നും സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

നാരങ്ങാനത്തു കുരിശ് സ്ഥാപിച്ചത് കൈവശ ഭൂമിയിലാണെന്ന് തഹസിൽദാർ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ജില്ലയിൽ പല സ്ഥലങ്ങളിലും റവന്യു ഭൂമിക്കുമേൽ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത് സർക്കാരും ജില്ലയിലെ ഭരണകക്ഷി നേതാക്കളും ഗൗരവത്തോടെ കാണണം. സുര്യനെല്ലി, സിങ്കുകണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇതിനുദാഹരണമാണ്. ഇക്കാര്യത്തിൽ സർക്കാരും ജില്ലാ ഭരണകൂടവും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.