തൊടുപുഴ: ന്യൂമാൻ കോളജിലെ കൊമേഴ്സ് വിഭാഗത്തിന് എംജി യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചു. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂഷ്മ പരിശോധനകൾക്ക് ശേഷമാണ് ഗവേഷണ കേന്ദ്ര പദവി ലഭിക്കുന്നത്.

1964-ൽ പ്രവർത്തനമാരംഭിച്ച കൊമേഴ്സ് വിഭാഗം കേരളത്തിലെ മികച്ച ഡിപ്പാർട്ട്മെന്‍റുകളിൽ ഒന്നാണ്. കോളജിലെ ഗവേഷണ മേഖലയ്ക്ക് ഈ നേട്ടം കൂടുതൽ ഉൗർജം പകരുമെന്നും കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ് അറിയിച്ചു. ഇപ്പോൾ ഡിപ്പാർട്ടുമെന്‍റ് നടപ്പാക്കിവരുന്ന കർമപദ്ധതികൾക്ക് പുറമേ അനുദിനം മാറുന്ന ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണമേ· ഉറപ്പാക്കുന്ന നവീനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് ഗവേഷണ കേന്ദ്രമായുള്ള ഉയർച്ച ഉപകാരപ്പെടുത്തുമെന്ന് വകുപ്പ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു പറഞ്ഞു.

ഗവേഷണകേന്ദ്രത്തിന്‍റെ ഭാവി പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച പ്ലാനിംഗ് ഫോറത്തിൽ അധ്യാപകരായ ബീന ദീപ്തി ലൂയിസ്, എബി തോമസ്, ജോയൽ ജോർജ്, ഫിയോണ ബെന്നി എന്നിവർ പങ്കെടുത്തു. കോളജിന്‍റെ നേട്ടത്തെ രക്ഷാധികാരി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി റവ.ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റർ, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്‍റണി എന്നിവർ അഭിനന്ദിച്ചു.