മറയൂർ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറയൂരിന്‍റെ സൗന്ദര്യമായിരുന്ന നീലവാക (ജക്രാന്ത) ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും കടപുഴകി. അയൽ സംസ്ഥാനങ്ങളിൽ നിന്നും ചിന്നാർ വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന ജനവാസ കേന്ദ്രമായ നൂറുവീട് ഭാഗത്തെ നാൽക്കവലയിൽ മരം പൂവിട്ട് നിൽക്കുന്നത് ആരെയും ആകർഷിക്കുന്ന കാഴ്ചയായിരുന്നു.

ഉദുമൽപേട്ട, കാന്തല്ലൂർ, മൂന്നാർ, മറയൂർ എന്നിവിടങ്ങളിലേക്ക് വഴികൾ പിരിയുന്ന ഭാഗത്താണ് നീല വാക തണലേകി നിന്നിരുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന മരം കടപുഴകി വീണ ദുഃഖം പങ്കുവച്ച് സോഷ്യൽ മീഡിയ റീലുകളിൽ നിറയുകയാണ്. മറയൂർ ഡയറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച പൂവിട്ടതും വീണ് കിടക്കുന്നതുമായ മരം നൂറുകണക്കിന് പ്രഫൈലുകളിലേക്കാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

അഞ്ചുനാടിന്‍റെ വേനൽക്കാല സൗന്ദര്യമാണ് നഷ്ടമായതെന്നും വേനൽക്കാലത്ത് ടൂറിസം മേഖലയിൽ നിരവധി സഞ്ചാരികളെ ആകർഷിച്ചിരുന്ന മരം കടപുഴകി വീണത് ടൂറിസം മേഖലയ്ക്കു തന്നെ വലിയ നഷ്ടമാണെന്നും കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. തങ്കച്ചൻ പറഞ്ഞു.