തൊടുപുഴ: ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡും ചോർന്നൊലിക്കുകയാണ്. സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മേൽക്കൂരയിലെ തകരഷീറ്റുകൾ ചോർന്നൊലിക്കുന്ന നിലയിലായതോടെയാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ മഴ പെയ്താൽ നനയുന്ന സ്ഥിതിയാണുള്ളത്. ഇവിടെ കച്ചവടസ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരികളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്.

ഷോപ്പിംഗ് കോംപ്ലക്സിന്‍റെ തകരഷീറ്റുകൾ തുരുന്പെടുത്തും മറ്റും നശിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. മഴ പെയ്യുന്നതോടെ വരാന്തയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ തെന്നിവീഴാനും സാധ്യതയുണ്ട്.

വ്യാപാരികളാണ് വെള്ളം തുടച്ചുനീക്കി ഇവിടം വൃത്തിയാക്കുന്നത്. വരാന്തയിൽ വീഴുന്ന വെള്ളം ബസ്ബേയിലും പരിസര പ്രദേശങ്ങളിലുമാണ് കെട്ടിക്കിടക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റിൽ പായൽ പിടിച്ച് യാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും സാധ്യതയുണ്ട്.

മുനിസിപ്പൽ അധികൃതർക്കു മുന്നിൽ ഏറെനാളുകളായി ഇതു സംബന്ധിച്ച് പരാതി പറയുന്നുണ്ടെങ്കിലും ഇവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും വാടകയിനത്തിലും ബസുകളുടെ പാർക്കിംഗ് ഫീസിനത്തിലും വൻ തുക നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എങ്കിലും സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നില്ലെന്നാണ് പരാതി.