തൊടുപുഴ: പുതിയ അധ്യയനവർഷത്തിന് നാളെ വർണാഭമായ തുടക്കം. മഴയുടെ ആശങ്ക നില നിൽക്കുന്നുണ്ടെങ്കിലും കുട്ടികളെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികൃതരും പിടിഎ കമ്മിറ്റികളും. കോരിച്ചൊരിയുന്ന മഴയും കാറ്റും ജില്ലയിൽ വ്യാപകമായിരുന്നെങ്കിലും രണ്ടു ദിവസമായി മഴയുടെ ശക്തി കുറഞ്ഞു നിൽക്കുന്നത് ആശ്വാസമായിട്ടുണ്ട്. ആദ്യദിനം ആഘോഷമായി വിദ്യാർഥികളെ സ്കൂളുകളിലേക്ക് ആനയിക്കും. ഇതിനു മുന്നോടിയായി ഭൂരിഭാഗം സ്കൂളുകളുടെയും പരിസരം വൃത്തിയാക്കുകയും ചുമരുകൾ പെയിന്‍റടിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ നിർദേശം നൽകിയിരുന്നു.

താളമേളങ്ങളുടെ അകന്പടിയോടെയായിരിക്കും പല സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുക. പുതുതായി എത്തുന്ന കുരുന്നുകൾക്ക് സമ്മാനങ്ങളും നൽകും. പുത്തനുടുപ്പും പുസ്തകവും കുടയുമൊക്കെയായി വിദ്യാലയങ്ങളിലെത്താനുള്ള തയാറെടുപ്പിലാണ് കുട്ടികൾ. പ്രതികൂല കാലാവസ്ഥയായിട്ടും സ്കൂൾ വിപണിയിൽ ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പരിസര ശുചീകരണം, അറ്റകുറ്റപ്പണികൾ, അപകടാവസ്ഥയിലുള്ള മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റുന്ന ജോലികൾ, ശുചിമുറി സൗകര്യം ഉറപ്പാക്കൽ, ചുറ്റുമതിൽ നിർമാണം, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങിയവ പൂർത്തിയാക്കി.

ജില്ലാതല പ്രവേശനോത്സവം നാളെ രാവിലെ 9.30ന് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാക്കുന്നേലും കളി ഒരു ലഹരി പദ്ധതി ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക്കും നിർവഹിക്കും.

സ്കൂൾ മാനേജർ ഫാ.ജോസ് പൊതൂർ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി സന്ദേശം നൽകും. എംഎൽമാരായ വാഴൂർ സോമൻ, എം.എം. മണി, ഡി. രാജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.സത്യൻ, മുനിസിപ്പൽ കൗണ്‍സിലർമാരായ പി.ജി. രാജശേഖരൻ, ജോസ് മഠത്തിൽ എന്നിവർ പ്രസംഗിക്കും.

ബഡ്സ് സ്കൂൾ
പ്രവേശനോത്സവവും നാളെ

ഇടുക്കി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ബഡ്സ് സ്കൂളുകളിൽ നാളെ പ്രവേശനോത്സവം നടക്കും.

ജില്ലയിൽ നാല് ബഡ്സ് സ്ഥാപനങ്ങളിലായി 119 കുട്ടികൾ പഠനം നടത്തുന്നുണ്ട്. മറ്റു വിദ്യാലയങ്ങളിലെപോലെ ഈ സ്ഥാപനങ്ങളിലും നാളെ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അലങ്കരിക്കുകയും കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.