വണ്ടിപെരിയാർ: തൊഴിലാളികളുടെ ലയത്തിനു മുകളിലേക്ക് വൻ മരം കടപുഴകി വീണു. രണ്ട് ഓട്ടോറിക്ഷകളും മരത്തിനടിയിലായി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വണ്ടിപ്പെരിയാർ വാളാർഡി എച്ച്എംഎൽ എസ്റ്റേറ്റിൽ താമസിക്കുന്ന മുത്തുലക്ഷ്മി പുഷ്പം, മനോന്മണി ബാലമുരുകൻ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് വൻ മരം കടപുഴകി വീണത്.

മൂന്നു കുട്ടികളും മുത്തുലക്ഷ്മിയും മുത്തുലക്ഷ്മിയുടെ മാതാവ് പുഷ്പവുമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇതിനിടെ തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന രാജയുടെ ഓട്ടോറിക്ഷ മരത്തിനടിയിൽപ്പെട്ട് പൂർണമായി നശിച്ചു. ഇതോടൊപ്പം സമീപത്തു നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷയും തകർന്നിട്ടുണ്ട്. സംഭവം അറിഞ്ഞ എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.