മറയൂർ: മുഹൂർത്ത സമയത്ത് വിവാഹത്തിൽനിന്നു പിൻമാറി യുവതി. മറയൂർ മേലാടി സ്വദേശിയായ യുവാവും തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ ഇന്നലെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി തിരുപ്പൂരിൽനിന്നു ബന്ധുക്കളും യുവതിയും എത്തിയിരുന്നു. വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണ് ഇവർ താമസിച്ചിരുന്നത്.

മേലാടിയിലെ ക്ഷേത്രത്തിൽ വിവാഹവും തൊട്ടടുത്തുള്ള പഞ്ചായത്ത് ഹാളിൽ വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു. ഇതിനിടെയാണ് വിവാഹസമയത്തിനു മിനിറ്റുകൾക്കു മുന്പ് യുവതി വിവാഹത്തിൽനിന്നുപിൻമാറിയത്. വിവരം അറിയിക്കാനായി 100-ൽ വിളിക്കുകയായിരുന്നു. ഇതിൽ കിട്ടാതായപ്പോൾ പോലീസ് കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചു.

വിവാഹത്തിൽ താത്പര്യമില്ലെന്നും അടിയന്തരമായി പ്രശ്നത്തിൽ പോലീസ് ഇടപെടണമെന്നും അറിയിച്ചു. സംഭവം കണ്‍ട്രോൾ റൂമിൽ നിന്നും മറയൂർ പോലീസ് സ്റ്റേഷനിലേക്ക് അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തി വിവാഹം നിർത്തിവയ്ക്കുകയും യുവതിയേയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വരനെയും ബന്ധുക്കളെയും എത്തിച്ച് യുവതിയുമായി സംസാരിച്ചപ്പോഴും വിവാഹത്തിന് താത്പര്യമില്ലെന്ന് ആവർത്തിച്ചു. ഇതേ തുടർന്ന് വിവാഹം വേണ്ടെന്നുള്ള ധാരണയിൽ രണ്ടു കുടുംബക്കാരും സമ്മതം അറിയിച്ച്പിരിഞ്ഞു പോയി.

കഴിഞ്ഞദിവസം രാത്രിയാണ് വധു ബന്ധുക്കൾക്കൊപ്പം മേലാടിയിൽ എത്തിയത്. വിവാഹ സദ്യ ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. പോലീസിന്‍റെ സമയോചിത ഇടപെടൽ മൂലം അനിഷ്ടസംഭവങ്ങൾഒഴിവായി.