തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ മേഖലയിൽ വ്യാപക നാശം. വൈകുന്നേരം വീശിയടിച്ച കാറ്റിൽ നഗരത്തിൽ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണു. തൊടുപുഴ ഗസ്റ്റ് ഹൗസിനു സമീപം കാറുകൾക്കു മുകളിലേക്ക് മരം വീണ് വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചു.

തൊടുപുഴ - കുമ്മംകല്ല് - ഇടവെട്ടി റോഡിൽ പല ഭാഗത്തും വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വാഹന ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ ആയുർവേദ ആശുപത്രി വളപ്പിൽ മരങ്ങൾ മറിഞ്ഞുവീണു. മരം ഒടിഞ്ഞുവീണ് ഇന്ന് നടക്കുന്ന സ്പോർട്സ് ആയുർവേദ ബ്ലോക്കിന്‍റെ ഉദ്ഘാടനച്ചടങ്ങിനായി ഒരുക്കിയിരിക്കുന്ന പന്തലും തകർന്നു. നഗരത്തിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ നിലംപൊത്തി. ഒട്ടേറെ ഇടങ്ങളിൽ മരങ്ങളും പോസ്റ്റുകളും വീണതിനെത്തുടർന്ന് പല റൂട്ടുകളിലും ഏറെ നേരം ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സിന്‍റെ വിവിധ യൂണിറ്റുകൾ മരങ്ങൾ മുറിച്ചു മാറ്റുന്നത് രാത്രി വൈകിയും തുടർന്നു. തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും ഏറെ നേരം പൂർണമായി നിലച്ചു.