മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ലോക്കാട് ഗ്യാപ്പിലൂടെയുള്ള യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി രാത്രികാല യാത്രയ്ക്ക് ഇവിടെ അനുമതി ഇല്ലായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഗതാഗതത്തിന് നിരോധനമുള്ളത്. തമിഴ്നാട്ടിൽനിന്ന് നിരവധി സഞ്ചാരികൾ മൂന്നാറിൽ എത്തുന്നത് കണക്കിലെടുത്തും മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നടപടി. കഴിഞ്ഞ ദിവസം പകൽ സമയത്ത് അല്പനേരം മഴ ശമിച്ചത് മൂന്നാറിനും തോട്ടം മേഖലയ്ക്കും ആശ്വാസമായി. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച ഉച്ചവരെയുള്ള 24 മണിക്കൂറിനിടയ്ക്ക് 115.80 മില്ലീ മീറ്റർ മഴയാണ് പെയ്തത്.

അതേ സമയം അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് ഫോണ്‍ നെറ്റ് കണക്‌ഷനും വൈദ്യുതിയുമില്ലാതെ ഒരാഴ്ച പിന്നിടുകയാണ്.

വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെങ്കിലും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനംപോലും മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്ത നിലയാണുള്ളത്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധം താറുമായതോടെയാണ് ഒരാഴ്ചയായി പ്രദേശവാസികൾ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നെറ്റ് വർക്കും ഒരാഴ്ചയായി തകരാറിലാണ്. ഇതോടെ ആശയ വിനിമയവും നടത്താൻപറ്റാത്ത നിലയാണ്.

വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് താലൂക്കിലെ രക്ഷാപ്രവർത്തനങ്ങൾ കാലങ്ങളായി ഏകോപ്പിപ്പിക്കുന്നത്. ചെറിയ ഒരു മഴ പെയ്താലോ ശക്തമായ കാറ്റ് വീശിയാലോ വൈദ്യുതി ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥയിൽ പ്രശ്നത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടുന്നത്.