ഇടുക്കി: ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും തദ്ദേശ വകുപ്പും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി റീയൂസ് ചലഞ്ചുമായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. സ്കൂൾ വിദ്യാർഥികൾക്കിടയിൽ പുനരുപയോഗ ശീലം വളർത്തിയെടുക്കുകയും അതുവഴി വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്‍റെ നേതൃത്വത്തിലുള്ള കാന്പയിനാണ് പുതിയ അധ്യയന വർഷത്തിൽ നടപ്പാക്കുന്നത്.

എല്ലാ അധ്യയന വർഷത്തിലും പുതിയ ബാഗും കുടയും യൂണിഫോമും ചെരിപ്പും വാങ്ങുന്നത് കാലങ്ങളായി തുടരുന്ന ശീലമാണ്. പഴയവ ഉപയോഗ യോഗ്യമാണെങ്കിലും അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് കൂടുതൽ പേരും ചെയ്യുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഈ മനോഭാവം മാറ്റി പഴയ ബാഗ്, കുട, ചെരുപ്പ്, പുസ്തകങ്ങൾ തുടങ്ങിയവ പുനരുപയോഗിക്കുന്നതാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്‍റെ ഭാഗമായി മുൻവർഷങ്ങളിലെ ബാഗ്, യൂണിഫോം, കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയവ 2025-26 അധ്യയന വർഷം പുനരുപയോഗം ചെയ്യുന്ന വിദ്യാർഥികളെ സ്കൂൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവർക്കു ജില്ലാ കളക്ടറുടെ കൈയൊപ്പോടുകൂടിയ ഗ്രീൻ ചാംപ് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ മൂന്നിലധികം വസ്തുക്കൾ പുനരുപയോഗിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക സമ്മാനവും നൽകും.

പുതിയവ വാങ്ങിയ കുട്ടികൾക്കും കാന്പയിന്‍റെ ഭാഗമാവാം. കുട്ടികൾ അവരുടെ വീടുകളിലെ കേടുപാടുകൾ ഇല്ലാത്തതും ഉപയോഗിക്കാൻ സാധിക്കുന്നതുമായ കഴിഞ്ഞ സ്കൂൾ വർഷത്തെ ബാഗ്, കുട ഉൾപ്പെടെയുള്ളവ വൃത്തിയാക്കി സ്കൂളിൽ എത്തിച്ചു നൽകണം. അവ അധ്യാപകർ ശേഖരിച്ച് അതേ സ്കൂളിൽ തന്നെ ആവശ്യക്കാരായ മറ്റു കുട്ടികൾക്ക് നൽകുകയോ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വ മിഷൻ ശേഖരിച്ച് മറ്റു സ്കൂളുകളിൽ ആവശ്യമുള്ള കുട്ടികൾക്ക് നൽകുകയോ ചെയ്യും. പുനരുപയോഗ സാധ്യമായ ബാഗ്, കുട മുതലായവ സംഭാവന ചെയ്യുന്ന കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. ഇന്നു മുതൽ 10 വരെ കാന്പയിനിൽ പങ്കു ചേരാം. ജില്ലയിലെ ഗ്രീൻ ചാന്പ്യൻമാരുടെ ആദ്യ ലിസ്റ്റ് പരിസ്ഥിതി ദിനമായ അഞ്ചിന് പ്രസിദ്ധീകരിക്കും.