തൊടുപുഴ: കാരിക്കോട് - ഇഞ്ചിയാനി - ആനക്കയം റൂട്ടിലും ഇഞ്ചിയാനി - ആലക്കോട് റോഡിലും അമിത ലോഡ് കയറ്റിയ ടോറസുകള്‍ പായുന്നത് ചെറു വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.

ഇന്നലെ രാവിലെ എട്ടോടെ ഇഞ്ചിയാനിയില്‍നിന്ന് ആലക്കോട് റോഡിലൂടെ നിറയെ കല്ലു കയറ്റി പോയ ടോറസ് കയറ്റത്തില്‍ എന്‍ജിന്‍ നിന്ന് പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് സമീപത്തെ പുരയിടത്തിലേയ്ക്ക് മറിഞ്ഞു. ഈ സമയം മറ്റ് വാഹനങ്ങളും യാത്രക്കാരും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കുത്തനെയുള്ള കയറ്റം കയറാന്‍ തുടങ്ങി അധികം വൈകാതെ തന്നെ ടോറസ് പിന്നോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു. അതേ സമയം കൂടുതല്‍ മുകളില്‍ എത്തിയ ശേഷമായിരുന്നു ലോറി പിന്നോട്ട് പോയതെങ്കില്‍ വലിയ അപകടത്തിന് ഇടയാക്കിയേനെ എന്നു നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രാവിലെ ഏഴുമുതല്‍ സ്‌കൂള്‍ വാഹനങ്ങള്‍ കുട്ടികളുമായി പോകുന്ന റോഡാണിത്. സ്‌കൂള്‍ ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകുന്നേരം മൂന്നുമുതല്‍ അഞ്ചുവരെയും ഭാര വാഹനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു ലംഘിച്ച് ഒട്ടേറെ ടിപ്പര്‍ ലോറികളാണ് സ്‌കൂളുകള്‍ക്ക് മുന്നിലൂടെസ്‌കൂള്‍ വിടുന്ന സമയത്തും മറ്റും ചീറിപ്പായുന്നത്.