രാജാക്കാട്: കുട്ടികൾക്ക് ബിരിയാണി നൽകുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തുമ്പോഴും ഉച്ചക്കഞ്ഞിക്ക് അരിയില്ലാതെ വിഷമിക്കുകയാണ് സ്കൂളുകളിലെ പ്രഥമധ്യാപകർ. കഴിഞ്ഞ വർഷത്തെ തുക മുഴുവനായും ലഭിച്ചിട്ടില്ലെന്നും പാചകക്കാർക്കുള്ള വേതനംപോലും നൽകിയിട്ടില്ലെന്നുമാണ് പരാതി.

മിക്ക സ്കൂളുകളിലേയും പ്രഥമാധ്യാപകർ സ്വന്തം നിലയിൽ പണം മുടക്കിയാണ് ഇതുവരെയുള്ള ഭക്ഷണക്രമീകരണങ്ങൾ ചെയ്തത്. ഇനിയും സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.

കഴിഞ്ഞ നവംബർ മുതൽ പാഠപുസ്തകങ്ങൾ അടിച്ച് വിതരണം ചെയ്തു എന്നുള്ള പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ കാണുന്നുണ്ടെങ്കിലും സ്കൂൾ തുറന്നതിന്‍റെ പിറ്റേന്നു മുതലാണ് പാഠപുസ്തകങ്ങൾ സ്കൂളുകളിൽ വിതരണത്തിനായി എത്തിച്ചതെന്നുമാണ് അധ്യാപകർ പറയുന്നത്.