രാജാക്കാട്: കാലവര്‍ഷം ഏലം, ഏത്തവാഴ, കുരുമുളക് കൃഷികൾക്കു മാത്രമല്ല ജാതികൃഷിക്കും കനത്ത നാശനഷ്ടം വരുത്തി. വിളവെടുക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കേ ശക്തമായ കാറ്റില്‍ മൂപ്പെത്താത്ത ജാതിക്കായ്കളും പൂക്കളും വീണുനശിച്ചു. ഉണ്ടായിരുന്ന വിളവ് നശിച്ചതിനൊപ്പം അടുത്ത വിളവിനും കാറ്റ് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കത്തിനിന്ന വേനല്‍ക്കാലത്ത് നനയെത്തിച്ചും വലിയ മുതല്‍മുടക്കില്‍ പരിപാലിച്ചും നിലനിര്‍ത്തിയ ജാതികളില്‍ ഇത്തവണ മികച്ച വിളവായിരുന്നു ഉണ്ടായത്. ഒപ്പം ജാതിക്ക് മോശമല്ലാത്ത വില ലഭിച്ചിരുന്നതും കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, കലിതുള്ളിയെത്തിയ കാലവര്‍ഷം ജാതികര്‍ഷകരുടെ പ്രതീക്ഷ കവര്‍ന്നെടുത്തു.

പതിനായിരങ്ങളുടെ നഷ്ടമാണ് ജാതികര്‍ഷകര്‍ക്ക് ഉണ്ടായത്. പൂവും പിഞ്ചുകായും കാറ്റെടുത്തു. കായകൾക്ക് പനിപ്പും ബാധിച്ചു. ഇതോടെ വരുംകാല വിളവിനെയും ഇതു പ്രതികൂലമായി ബാധിച്ചു.

അടിയന്തര സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ജാതികൃഷിക്ക് സ്പൈസസ് ബോര്‍ഡില്‍നിന്നും മറ്റും ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ജാതികര്‍ഷകരെ നിലനിര്‍ത്തുന്നതിന് ധനസഹായ വിതരണം നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.