തൊടുപുഴ: യുവാവ് വൈദ്യുതി പോസ്റ്റില്‍ കയറിയത് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മുനിസിപ്പല്‍ പാര്‍ക്കിന് മുന്നിലുള്ള 11 കെവി ലൈന്‍ കടന്നുപോകുന്ന പോസ്റ്റിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ യുവാവ് കയറിയത്.

മാമലക്കണ്ടം സ്വദേശിയായ യുവാവാണ് പോസ്റ്റില്‍ കയറി ജനങ്ങളെ ഏറെ നേരം പരിഭ്രാന്തിയിലാക്കിയത്. യുവാവ് പോസ്റ്റില്‍ കയറിയ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം തൊടുപുഴ പോലീസില്‍ അറിയിക്കുകയും അവര്‍ വിവരം അഗ്‌നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു.

പോലീസ് ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. തൊടുപുഴയില്‍നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്‍, സീനിയര്‍ ഫയര്‍ ആൻ‌ഡ് റെസ്‌ക്യു ഓഫീസര്‍ എം.എന്‍. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. പോസ്റ്റില്‍നിന്നു താഴെയിറങ്ങാന്‍ യുവാവ് ആദ്യം കൂട്ടാക്കിയില്ലെങ്കിലും പിന്നീട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ച് അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു.

അന്വേഷണത്തില്‍ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും മുമ്പും വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത ആളാണെന്നും വ്യക്തമായി. പോലീസിന്‍റെ നേതൃത്വത്തില്‍ യുവാവിനെ പിന്നീട് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.