അടിമാലി: കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാര്‍കുട്ടി തുരുത്തേല്‍ കുട്ടപ്പനാണ് (80) മരിച്ചത്. ടൗണില്‍ ആള്‍വാസമില്ലാതെ കിടന്നിരുന്ന കെട്ടിടത്തിന്‍റെ ഭാഗം കഴിഞ്ഞ ദിവസം അടര്‍ന്നുവീണിരുന്നു. ഇതിനടിയില്‍പ്പെട്ടാണ് കുട്ടപ്പന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ടൗണിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കാറുള്ള കുട്ടപ്പനെ കഴിഞ്ഞ മൂന്നു ദിവസമായി കാണാതായിരുന്നു. ഇന്ന് കല്ലാര്‍കുട്ടിയിലെ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധംവമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടപ്പന്‍റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിച്ചു.പോലീസെത്തി മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.