രാജാക്കാട്: തിരുവനന്തപുരത്തുനിന്ന് പൂപ്പാറയ്ക്കും തിരിച്ചു പൂപ്പാറയിൽനിന്ന് തിരുവനന്തപുരത്തിനും രാജകുമാരി, രാജാക്കാട്, ജോസ്ഗിരി, ബൈസൺവാലി, കുഞ്ചിത്തണ്ണി വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസ് നിർത്തലാക്കാൻ നീക്കം നടക്കുന്നതായി ആരോപണം.

എം.എം. മണി എംഎൽഎയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പൂപ്പാറയിൽനിന്നു തിരുവനന്തപുരത്തിന് പോകുന്ന കെഎസ്ആർടിസി ബസ് കുഞ്ചിത്തണ്ണി - ബൈസൺവാലി വഴിയാക്കിയത്. ജില്ലയിൽ നിന്നുതന്നെയുള്ള കെഎസ്ആർടിസി ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് ബസുകൾക്ക് റണ്ണിംഗ് സമയം ആവശ്യത്തിനേക്കാൾ കൂടുതൽ അനുവദിച്ച് സർവീസ് നഷ്ടത്തിലാക്കി നിർത്തലാക്കാൻ ശ്രമിക്കുന്നത്. ബസ് സർവീസ് ആരംഭിച്ച സമയത്ത് കൊട്ടാരക്കരയിൽനിന്ന് 5.20ന് പുറപ്പെട്ട് 5.40ന് അടൂരിൽ എത്തിക്കൊണ്ടിരുന്ന ബസിന്‍റെ സമയം ഇപ്പോൾ 5.55ലേക്കാണ് മാറ്റിയിരിക്കുന്നത്.

കോട്ടയം വരെ ബസ് എത്തുന്നതിന് അധികമായി 15 മിനിറ്റിലധികം സമയവും നൽകിയിരിക്കുകയാണ്. ഇതോടെ മൂവാറ്റുപുഴയിലും മറ്റും നേരത്തേ എത്തുന്ന ബസ് കൂടുതൽ സമയം ബസ് സ്റ്റാൻഡിൽ കിടക്കുകയും ഇതിനിടയ്ക്കു മൂന്നാർ ഭാഗത്തേക്കുള്ള മറ്റു ബസുകൾ ഈ ബസിനു മുമ്പ് കടന്നുപോകുകയും ചെയ്യുന്നതിനാൽ സമയം മാറ്റംവരുത്തിയതിനു ശേഷം ബസിന്‍റെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്.

28,000 മുതൽ 37,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ഈ സർവീസിന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബസ് കൂടുതൽ സമയം ബസ് സ്റ്റാൻഡിൽ കിടക്കുന്നതുമായി ബന്ധപ്പെട്ട് ബസിലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കവും പതിവാണ്. അതുപോലെതന്നെ ഈ ബസിന്‍റെ അതേ സമയത്ത് അടിമാലിയിൽനിന്നു ഒരു സ്വകാര്യ ബസ് ബൈസൺവാലിക്ക് പോകുന്നുണ്ട്. ഇപ്പോൾ അടിമാലിയിൽ നിന്നുള്ള ഈ ബസിന്‍റെ സമയം സ്വകാര്യ ബസിന്‍റെ സമയത്തിന് ശേഷമാക്കി മാറ്റിയത് സ്വകാര്യ ബസിനെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.