തൃപ്പൂണിത്തുറ: പാർട്ടി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നടപടി. സിപിഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറിയും നഗരസഭാ മുൻ വൈസ് ചെയർമാനുമായ ബി.എസ്. നന്ദനനെതിരെയാണ് പാർട്ടി നടപടിയെടുത്തത്. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്ത് ബ്രാഞ്ച് അംഗമായി തരംതാഴ്ത്തി. ഏരിയാ കമ്മിറ്റിയുടെ നടപടി ജില്ലാ കമ്മറ്റി അംഗീകരിച്ചു.

ബി.എസ്. നന്ദനൻ സിപിഎം എരൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ എരൂർ കണിയാപുഴ ഭാഗത്ത് നിർമാണം തുടങ്ങിയ ടി.കെ. രാമകൃഷ്ണൻ സ്മാരക മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് നാലു ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായ പരാതിയെ തുടർന്നുള്ള പാർട്ടി അന്വേഷണത്തിനൊടുവിലാണ് നടപടിയുണ്ടായിരിക്കുന്നത്.

പാർട്ടി സമ്മേളന കാലത്ത് ആരോപണങ്ങളുണ്ടായതിനെ തുടർന്ന് എം.പി. ഉദയൻ, പി.കെ. സുബ്രഹ്മണ്യൻ, ജി. ജയരാജ് എന്നിവരടങ്ങിയ മൂന്നംഗ കമ്മറ്റി നടത്തിയ അന്വേഷണത്തിൽ ബി.എസ്. നന്ദനന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. നന്ദനനെതിരായ നടപടി പാർട്ടി ലോക്കൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. നിലവിൽ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമാണ് നന്ദനൻ. പാർട്ടി നടപടിക്കെതിരെ ബി.എസ്. നന്ദനൻ സംസ്ഥാന കമ്മിറ്റിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നാണറിയുന്നത്.