കളമശേരി: നോർത്ത് കളമശേരി ദേശീയപാതാ പാലത്തിൽ വീണ്ടും വാഹനാപകടം. ഇതേത്തുടർന്ന് ഇന്നലെ ഈ മേഖലയിൽ മണിക്കൂറുകൾ നീണ്ട വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ പാലത്തിലുണ്ടായ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട അഞ്ചു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളുടെ ബംബറുകൾ ടയറിൽ കുരുങ്ങിയതിനാൽ വണ്ടികൾ നീക്കാൻ കഴിയാതെ വന്നതോടെ മണിക്കൂറുകൾ ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

കളമശേരി-ആലുവ ഭാഗത്തേക്കും ആലുവ-എറണാകുളം ഭാഗത്തേക്കും രാവിലെ 8.45 ഓടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

വാഹന ഉടമകളും പോലീസും ചേർന്ന് കാറുകൾ നീക്കിയാണ് ഗതാഗതം ആരംഭിച്ചത്. കണ്ടെയ്നർ റോഡിനു മുകളിലൂടെയുള്ള പാലത്തിന്‍റെ നിർമാണ ഘട്ടത്തിൽ തന്നെയുണ്ടായിട്ടുള്ള അപാകത കാരണം ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്.

പാലത്തിലെ ഗർത്തത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ ഒഴുകി എത്തുന്ന മണ്ണും അപകടമുണ്ടാക്കുന്നു. ഇരു ചക്ര വാഹനങ്ങളും മറ്റും വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇവിടെ ഒരു കാർ തല കീഴായി മറിഞ്ഞിരുന്നു.