പിറവം: കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതൽ പിറവത്തിനടുത്ത് ഓണക്കൂറിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർഥി അർജുൻ രഘു(17)വിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. കേസ് അന്വേഷണത്തിന് കൂത്താട്ടുകുളം ഇൻസ്പെക്ടർ സഞ്ജു ജോസഫിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഓണക്കൂർ കരയോഗപ്പടിക്ക് സമീപം ഓലോത്തിൽ വീട്ടിൽ രഘുനാഥന്‍റെ മകനും പാന്പാക്കുട എംടിഎം ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമാണ് അർജുൻ. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായാണ് വീട്ടിൽ നിന്നുമിറങ്ങിയത്.

രാത്രിയായിട്ടും തിരിച്ചെത്താത്തതിനത്തുടർന്ന് വീട്ടുകാർ പിറവം പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മകൻ വന്നിട്ടില്ലെന്നറിഞ്ഞത്. മാതാവ് സ്കൂളിലേക്ക് വിളിക്കുന്നതിനായി ഫോൺ നോക്കിയപ്പോൾ, അർജുൻ എത്തിയിട്ടില്ലെന്നറിയിച്ചു ഉച്ചയോടെ സ്കൂൾ അധികൃതർ അയച്ച മെസേജ് ശ്രദ്ധയിൽപ്പെട്ടു.

സ്കൂളുമായും, സഹപാഠികളുമായും ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യത്തിൽ കരയോഗപ്പടി ജംഗ്ഷനിലൂടെ അർജുൻ നടന്നു പോകുന്നത് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഈ ദൃശ്യം അവ്യക്തമാണ്. പിറവം-എറണാകുളം റോഡിൽ പേപ്പതി ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയിൽ ബസിറങ്ങിയതായും പറയുന്നുണ്ട്.

ഇതേത്തുടർന്ന് ഇന്നലെ ഈ ഭാഗത്ത് ബന്ധുക്കൾ തെരച്ചിൽ നടത്തി. പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെ സിസി ടിവി ദൃശങ്ങളും ഇന്നലെ രാത്രി പരിശോധിച്ചു. പ്ലസ്‌വൺ റിസൾട്ട് വന്നപ്പോൾ മാർക്ക് കുറവായിരുന്നെങ്കിലും, അർജുൻ എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിന്‍റെ പേരിൽ മാറി നിൽക്കാൻ സാധ്യതയില്ലന്നും അവർ ചൂണ്ടിക്കാണിക്കുന്നു.