ചെറായി: പള്ളിപ്പുറത്ത് ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം തൈപ്പറമ്പിൽ സുരേഷ് തോമസിന്‍റെ ഭാര്യ പ്രീത (43) ആണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിനുശേഷം സുരേഷ് തോമസ് ( 53) മുനമ്പം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി എട്ടോടെ പള്ളിപ്പുറം സെന്‍റ് മേരീസ് സ്കൂളിന് സമീപത്തായിരുന്നു സംഭവം.

ഇരുവരും സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വഴക്കിടുകയും സുരേഷ് സ്കൂട്ടർ നിർത്തി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് പ്രീതയെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ പ്രീത നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഉടൻ വീട്ടുകാർ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴുത്തിന്‍റെ ഇടതു ഭാഗത്തും കൈത്തണ്ടയിലുമാണ് മുറിവ്. എറണാകുളം പനമ്പിള്ളിനഗർ സ്വദേശിനിയാണ് പ്രീതി. പ്രതി മുനമ്പം പോലീസിന്‍റെ കസ്റ്റഡിയിലാണ്. ഇരുവരും പുനർ വിവാഹിതരാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ഇന്നു പോസ്റ്റുമോർട്ടം ചെയ്യും .