കൊച്ചി: ഹൈക്കോടതി ജഡ്ജി പി.ജി. അജിത്കുമാര്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. ഇന്ന് വൈകുന്നേരം 3.30ന് ചീഫ് ജസ്റ്റീസിന്‍റെ കോടതിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കും. ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിക്കും. തുടർന്ന് ജസ്റ്റീസ് അജിത്കുമാര്‍ മറുപടി പറയും.\

2021 ഒക്ടോബര്‍ 20നാണ് ജസ്റ്റീസ് അജിത്കുമാര്‍ ഹൈക്കോടതി അഡീ. ജഡ്ജിയായി നിയമിതനായത്. 2023 ജൂലൈ 30ന് സ്ഥിരം ജഡ്ജിയായി. അതിന് മുമ്പ് മജിസ്‌ട്രേറ്റ്, ജില്ലാ ജഡ്ജി, കേരള ജുഡീഷല്‍ അക്കാഡമി അഡീഷണല്‍ ഡയറക്ടര്‍, ഹൈക്കോടതി രജിസ്ട്രാര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.