നെടുമ്പാശേരി : ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷുമായി പോലീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തെളിവെടുപ്പ് നടത്തി. സുകാന്ത് താമസിച്ചിരുന്ന നെടുമ്പാശേരിയിലെ അപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരത്തു നിന്നുള്ള പോലീസ് സംഘമാണ് സുകാന്തുമായി നെടുമ്പാശേരിയില്‍ എത്തിയത്.

കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. യുവതിയെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ പ്രതി എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് ചോദിച്ചറിയുന്നുണ്ട്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നാല്‍ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് തനിക്കറിയില്ല എന്നാണ് സുകാന്ത് മൊഴി നല്‍കിയിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നു ദിവസത്തേക്കാണ് സുകാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.